ജലയു­ദ്ധം


"The next World War will be fought over water". ഇനി­യൊ­രു­ ലോ­കയു­ദ്ധമു­ണ്ടാ­വു­കയാ­ണെ­ങ്കിൽ അത് വെ­ള്ളത്തെ­ച്ചൊ­ല്ലി­യാ­കും എന്ന നി­രീ­ക്ഷണം പറഞ്ഞയാ­ളെ­ക്കാ­ളും പ്രശസ്തമാ­യി­ക്കഴി­ഞ്ഞു­. 1995ൽ അന്നു­ ലോ­ക ബാ­ങ്ക് ഉപാ­ദ്ധ്യക്ഷനാ­യി­രു­ന്ന ഇസ്മാ­ഈൽ സെ­റാ­ഗെ­ൽ­ദിൻ ഇക്കാ­ര്യമൊ­രു­ സംവാ­ദത്തി­നി­ടെ­ പറഞ്ഞി­രു­ന്നു­. കൊ­ളംബി­യ വാ­ട്ടർ സെ­ന്റർ ഡി­റക്ടർ ഉപ്മാ­നു­ ലാ­ലും ഇതി­നു­സമാ­നമാ­യ നി­രീ­ക്ഷണം നടത്തി­യി­ട്ടു­ണ്ട്. മഹാ­ത്മാ­ക്കൾ ഒരേ­ പോ­ലെ­ ചി­ന്തി­ക്കു­ന്നു­ എന്നാണ് പ്രമാ­ണം. അതെ­ന്താ­യാ­ലും വെ­ള്ളത്തി­നു­ വേ­ണ്ടി­യു­ള്ള സംഘർ­ഷങ്ങൾ­ക്ക് അനു­ദി­നം ശക്തി­യേ­റു­കയാ­ണ്. ഭൂ­പടങ്ങൾ പരി­ചയമു­ള്ളവരെ­ അത്ഭു­തപ്പെ­ടു­ത്തു­ന്നതാണ് ഈ മഹാ­ന്മാ­രു­ടെ­യൊ­ക്കെ­ നി­രീ­ക്ഷണങ്ങൾ. നമ്മൾ കാ­ണാ­റു­ള്ള ഭൂ­പടങ്ങളിൽ ഭൗ­മോ­പരി­തലത്തി­ന്റെ 70 ശതമാ­നവും നീ­ല നി­റത്തിൽ അടയാ­ളപ്പെ­ടു­ത്തപ്പെ­ട്ടി­രി­ക്കു­ന്നു­. നദി­കളും തടാ­കങ്ങളും മഹാ­സമു­ദ്രങ്ങളു­മൊ­ക്കെ­യടങ്ങു­ന്ന ജലാ­ശയങ്ങളാണ് അവ. പ്രത്യക്ഷത്തിൽ ജലസന്പന്നമെ­ന്നോ­ ജലധാ­രാ­ളി­ത്തമെ­ന്നോ­ ഒക്കെ­ തോ­ന്നി­പ്പോ­കാ­വു­ന്ന പ്രതീ­തി­യാണ് ആ ചി­ത്രങ്ങൾ സൃ­ഷ്ടി­ച്ചെ­ടു­ക്കു­ന്നത്. നമ്മൾ നേ­രിൽ കാ­ണു­ന്നതൊ­ന്നു­മാ­വണമെ­ന്നി­ല്ല ആത്യന്തി­കമാ­യ ശരി­. ഭൂ­മിയി­ലെ­ ജലധാ­രാ­ളി­ത്തത്തി­ൻ­്റെ കാ­ര്യവും വ്യത്യസ്ഥമല്ല.

നി­ർ­മ്മല ജലം നി­റഞ്ഞ കി­ണറു­കളും ഓലി­കളും അരു­വി­കളും നാ­ടി­ന്റെ നാ­ഡി­ഞരന്പു­കളാ­യി­രു­ന്ന നദി­കളും ഒക്കെ­ക്കൊ­ണ്ടു­ സന്പന്നമാ­യ ഒരു­ സമീ­പ ഭൂ­തകാ­ലം ഭൂ­മി­മലയാ­ളത്തി­നു­മു­ണ്ടാ­യി­രു­ന്നു­. അതിന്റെ ഓർ­മ്മകൾ മനസ്സിൽ നി­ന്നും പൂ­ർ­ണ്ണമാ­യി­ മാ­റി­യി­ട്ടി­ല്ലാ­ത്തവർ­ക്ക് ജലത്തെ­ക്കു­റി­ച്ചു­ള്ള ഇത്തരം ആശങ്കകൾ അതി­ഭാ­വു­കത്വം നി­റഞ്ഞതാ­ണെ­ന്ന് തോ­ന്നി­പ്പോ­യാൽ അത്ഭു­തമി­ല്ല. എന്നാൽ വർ­ത്തമാ­നകാ­ല യാ­ഥാ­ർ­ത്ഥ്യങ്ങളും വസ്തു­തകളും അത്യന്തം ആശങ്കാ­ ജനകമാ­യൊ­രു­ ചി­ത്രം തന്നെ­യാണ് നമു­ക്കു­ മു­ന്നിൽ വരച്ചി­ടു­ന്നത്. ഭൗ­മോ­പരി­തലത്തി­ന്റെ 70 ശതമാ­നവും വെ­ള്ളമാ­ണെ­ങ്കി­ലും ഭൂ­ഗോ­ളത്തി­ന്റെ ആകെ­ പി­ണ്ധത്തി­ന്റെ 0.05 ശതമാ­നം അഥവാ­ ആയി­രത്തിൽ അഞ്ചു­ ശതമാ­നം മാ­ത്രമാണ് വെ­ള്ളമു­ള്ളത്. ജലസമൃ­ദ്ധി­ എന്നത് നമ്മു­ടെ­ മാ­യക്കാ­ഴ്ച മാ­ത്രമാ­ണെ­ന്ന് വ്യക്തം. ഇതി­നും പു­റമേ­ ഞെ­ട്ടി­ക്കു­ന്ന മറ്റൊ­ന്നു­ കൂ­ടി­യു­ണ്ട്. ഭൂ­മി­യി­ലെ­ ജനസന്പത്തി­ന്റെ­നല്ലൊ­രു­പങ്ക് ബാ­ഷ്പീ­കരി­ക്കപ്പെ­ട്ട് ബാ­ഹ്യാ­കാ­ശത്തേ­ക്ക് നഷ്ടമാ­യി­ക്കൊ­ണ്ടു­മി­രി­ക്കു­ന്നു­. ആഗോ­ളതാ­പനമടക്കമു­ള്ള പ്രതി­ഭാ­സങ്ങൾ ഇതി­ന്റെ തോത് കു­ത്തനെ­ വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­കയു­മാ­ണ്.

57 മു­തൽ 60 ശതമാ­നം വരെ­യാണ് മനു­ഷ്യ ശരീ­രത്തി­ലെ­ ജലാംശത്തിന്റെ അളവ്. വെ­ള്ളമി­ല്ലാ­തെ­ നി­ലവി­ലു­ള്ള സാ­ഹചര്യങ്ങളിൽ നമ്മു­ടെ­ ശരീ­രങ്ങൾ­ക്ക് നി­ലനി­ൽ­ക്കാ­നാ­വി­ല്ലെ­ന്നോ­ നമ്മു­ടെ­ ശരീ­രങ്ങൾ ഇല്ല എന്നു­ തന്നെ­യോ­ പറയാം. ഇതി­നു­മപ്പു­റമാണ് സ്വന്തം ശരീ­രവും സ്വന്തമി­ടങ്ങളും നി­ർ­മ്മി­ക്കാ­നും പരി­പാ­ലി­ക്കാ­നും ശു­ചി­യാ­യി­ സൂ­ക്ഷി­ക്കാ­നു­മൊ­ക്കെ­ ആവശ്യമാ­യി­ വരു­ന്ന ജലം. അംഗീ­കരി­ച്ചാ­ലു­മി­ല്ലെ­ങ്കി­ലും സ്വർ­ണ്ണത്തെ­ക്കാ­ളും മറ്റു­ സു­ഖഭോ­ഗങ്ങളെക്കാ­ളു­മെ­ല്ലാം നമു­ക്ക് അവശ്യം വേ­ണ്ടു­ന്നത് വെ­ള്ളം തന്നെ­യാ­ണ്. പ്രാ­ണവാ­യു­വി­നു­ തു­ല്യമാ­യ പ്രാ­ധാ­ന്യം ഇക്കാ­ര്യത്തിൽ വെ­ള്ളത്തി­നു­മു­ണ്ട്. അതിന് ഇപ്പോ­ഴു­ള്ള ധാ­രാ­ളി­ത്തം മൂ­ലം അർ­ഹമാ­യ പ്രാ­ധാ­ന്യം പൊ­തു­വേ­ കൽ­പ്പി­ക്കപ്പെ­ടു­ന്നി­ല്ല എന്നു­മാ­ത്രം. വി­വരമു­ണ്ടെ­ന്നു­ ധരി­ക്കു­ന്നവരും ഇല്ലാ­ത്തവരു­മൊ­ക്കെ­ ഒരേ­ പോ­ലെ­ ഇക്കാ­ര്യത്തിൽ അ‍ജ്ഞത പു­ലർ­ത്തു­ന്നു­. ഈ സ്ഥി­തി­ അതി­വേ­ഗം മാ­റു­കയാ­ണ്. ഭരണകൂ­ടങ്ങളും സമൂ­ഹങ്ങളും വെ­ള്ളത്തി­ൻ്റെ കാ­ര്യത്തിൽ വാ­ശി­യും വീ­റു­മൊ­ക്കെ­ പണ്ടേ­ പു­ലർ­ത്തി­യി­രു­ന്നു­. അത് ഇപ്പോൾ അതി­ന്റെ പരകോ­ടി­യി­ലേ­ക്കു­ പോ­വു­കയാ­ണ്. ഒറ്റപ്പെ­ട്ട ആക്രോ­ശങ്ങൾ­ക്കപ്പു­റത്തേ­ക്ക് അത് ജനസമൂ­ഹങ്ങൾ തമ്മി­ലു­ള്ള നേ­രി­ട്ടു­ള്ള പോ­രി­ലേ­ക്ക് ചി­ലപ്പോ­ഴെ­ങ്കി­ലും പോ­യി­ട്ടു­ണ്ട്. ആ പോ­രി­നും കാ­ഠി­ന്യമേ­റു­ന്ന കാ­ഴ്ചയാണ് രാ­ജ്യത്തി­ൻ്റെ ഐ.ടി­ തലസ്ഥാ­നമാ­യ ബംഗളു­രു­വിൽ നി­ന്നും കാ­ണു­ന്നത്. തങ്ങളു­ടെ­ നദി­കളി­ലൊ­ഴു­കി­ വരു­ന്ന തണ്ണീർ തടഞ്ഞു­ നി­ർ­ത്തി­ ഉപയോ­ഗി­ക്കാ­നു­ള്ള അവകാ­ശം തമി­ഴകവു­മാ­യി­ കൂ­ടു­തൽ പങ്കു­വയ്ക്കണമെ­ന്ന കോ­ടതി­യു­ത്തരവി­നെ­തി­രെ­യാണ് ഇപ്പോൾ പ്രതി­ഷേ­ധാ­ഗ്നി­യെ­രി­യു­ന്നത്.

ജലദൗ­ർ­ലഭ്യം പണ്ടേ­ക്കു­ പണ്ടേ­ തമി­ഴകത്തി­ന്റെ ശാ­പമാ­ണ്. അതൊ­രു­ ശാ­പമാ­ണെ­ന്നു­ പഴി­പറഞ്ഞി­രി­ക്കാ­തെ­ അതി­ർ­ത്തി­ക്കപ്പു­റത്തു­ നി­ന്നും അണകെ­ട്ടി­യാ­ണെ­ങ്കി­ലും തങ്ങളു­ടെ­ മണ്ണി­നെ­ പു­ഷ്കലമാ­ക്കി­ പൊ­ന്നു­ വി­ളയി­ക്കാൻ അവർ­ക്കറി­യാം. അതി­നു­ വേ­ണ്ടി­വന്നാൽ അയൽ സംസ്ഥാ­നങ്ങളു­ടെ­ അധി­കാ­രി­കളെ­ പാ­ട്ടി­ലാ­ക്കാ­നു­ള്ള കോ­ഴപ്പണം സംസ്ഥാ­ന ബജറ്റിൽ വകയി­രു­ത്താൻ പോ­ലും മടി­കാ­ട്ടാ­ത്ത സംവി­ധാ­നമാണ് അവരു­ടേ­ത്. മു­ല്ലപ്പെ­രി­യാ­റി­ലടക്കം അതി­നു­ വഴങ്ങി­ കൈ­യും കെ­ട്ട് ഓച്ഛാ­നി­ച്ചു­ നാ­ണം കെ­ട്ടു­ നി­ൽ­ക്കാ­നാണ് നമു­ക്കും വി­ധി­. വെ­ള്ളത്തി­ന്റെ കാ­ര്യത്തിൽ വി­ട്ടു­വീ­ഴ്ചയി­ല്ലാ­ത്ത നടപടി­യെ­ടു­ക്കാ­തെ­ അവി­ടു­ത്തെ­ ഭരണാ­ധി­കാ­രി­കൾ­ക്കും നി­ലനി­ൽ­പ്പി­ല്ലെ­ന്നതാണ് സ്ഥി­തി­. എന്നാൽ എല്ലാ­യി­ടത്തും ഇത്തരം തന്ത്രങ്ങൾ വി­ജയി­ക്കണമെ­ന്നി­ല്ല. അതാ­ണി­പ്പോൾ ബംഗളു­രു­വിൽ കാ­ണു­ന്നത്.

തമി­ഴകത്തി­ന്റെ തന്ത്രങ്ങൾ തങ്ങൾ­ക്ക് ഹി­തകരമല്ലാ­ത്ത സാ­ഹചര്യങ്ങളു­ണ്ടാ­ക്കു­ന്നു­വെ­ന്ന തോ­ന്നൽ സാ­ധാ­രണ കന്നഡി­ഗനെ­ വെ­റി­പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു­. കലാ­പാ­ഗ്നി­ പടരു­കയാ­ണ്. നദീ­സംയോ­ജനമടക്കമു­ള്ള കാ­ര്യങ്ങളിൽ കാ­ലവി­ളംബം കൂ­ടാ­തെ­ യു­ക്തമാ­യ തീ­രു­മാ­നങ്ങളെ­ടു­ത്തു­ നടപ്പിൽ വരു­ത്തി­യാ­ലേ­ ഇക്കാ­ര്യത്തിന് കു­റച്ചെ­ങ്കി­ലും പരി­ഹാ­രമാ­കൂ­. അല്ലെ­ങ്കിൽ നമ്മു­ടെ­ നാ­ടി­നെ­ ഛി­ന്നഭി­ന്നമാ­ക്കാൻ കാ­ത്തി­രി­ക്കു­ന്ന ശക്തി­കൾ­ക്ക് ഉപയോ­ഗി­ക്കാ­നു­ള്ള ശക്തമാ­യ ഒരു­ ഉപാ­ധി­യാ­യി­ ജലദൗ­ർ­ലഭ്യ പ്രശ്നവും മാ­റു­മെ­ന്ന കാ­ര്യത്തിൽ തർ­ക്കമി­ല്ല. ഭൂ­മി­മലയാ­ളം പൊ­ന്നോ­ണമാ­ഘോ­ഷി­ക്കു­ന്ന വേ­ളയിൽ അധി­കാ­രസ്ഥാ­നങ്ങൾ ഇക്കാ­ര്യങ്ങളി­ലൊ­ക്കെ­ കൂ­ടു­തൽ ശ്രദ്ധ പു­ലർ­ത്തി­യാ­ലേ­ സർ­വ്വൈ­ശ്വര്യങ്ങളു­ടെ­യും മാ­വേ­ലി­ക്കാ­ലം ഈ മണ്ണിൽ പു­ലരൂ­. അതു­ണ്ടാ­വു­മെ­ന്നു­ നമു­ക്കു­ പ്രത്യാ­ശി­ക്കാം. എല്ലാവർ­ക്കും സകല നന്മകളും ഐശ്വര്യവും നേ­രു­ന്നു­.

You might also like

Most Viewed