പാരീസ് ഒളിമ്പിക്സ്; ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത്


ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്.

10,500 അത്‍ലറ്റുകൾ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക. ദീപം തെളിച്ച ശേഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൻ്റെ സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. ഇതിഹാസ ഫുട്ബോളർ സിനദിൻ സിദാനടക്കമുള്ള പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയായി പ്രചരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.

അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബിൾ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡൽ നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവുമാണ് 117 അംഗ ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുക. ദേശീയ പതാക ആലേഖനം ചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യൻ വനിതകൾ ധരിക്കുക. ത്രിവർണ പതാകയുടെ അലങ്കാരമുള്ള ജാക്കറ്റും പാന്റ്സുമാകും പുരുഷ അത്‍ലറ്റുകൾ ധരിക്കുക.

article-image

sadadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed