പ്രാണ പ്രതിഷ്ഠ ചടങ്ങ്: ഭജന പാടി സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കർ മഹാദേവനും
ഭക്തിസാന്ദ്രമായി അയോധ്യ ക്ഷേത്ര നഗരി. ഭജനകളും കീർത്തനങ്ങളാലും അയോധ്യ പ്രാർത്ഥനാമുഖരിതമായി. അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രശസ്ത ഗായകരായ സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കർ മഹാദേവനുമാണ് ഭജനയ്ക്ക് നേതൃത്വം നൽകിയത്. രാജ്യത്തിന്റെ 24 പ്രദേശങ്ങളിൽ നിന്നായി 24 വാദ്യവിദഗ്ധരാണ് പ്രാണപ്രതിഷ്ഠയുടെ വാദ്യമേളങ്ങൾ ഒരുക്കുന്നത്. നാദസ്വരവും, തകിലും, മൃദംഗവും വന്നത് ആന്ധ്രയിൽ നിന്നാണ്. ഖഡം കർണാടകയിൽ നിന്നും ഷഹ്നായി ഡൽഹിയിൽ നിന്നും വന്നു.
പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡുൽക്കർ ചടങ്ങിനെത്തി. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവരും അയോദ്ധ്യയിലെത്തിയിലുണ്ട്.
weerwrdefrds