ഭാരത് ജോഡോ ന്യായ് യാത്ര: BJP പ്രവർത്തകർ തന്റെ വാഹനം ആക്രമിച്ചതായി ജയറാം രമേശ്
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ വച്ച് തന്റെ വാഹനം ആക്രമിക്കപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. അസമിലെ സുനിത്പുരിൽ ഞായറാഴ്‌ച വൈകീട്ടാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെയാണ് ജയറാം രമേശ് വിവരം പുറത്തുവിട്ടത്.
തന്റെ വാഹനത്തിന് നേരെ ബി.ജെ.പി. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി അദ്ദേഹം അറിയിച്ചു. വാഹനത്തിൻ്റെ ചില്ലുകളിൽനിന്നും ന്യായ് യാത്രയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞു. അവർ തങ്ങൾക്ക് നേരെ വെള്ളം ഒഴിക്കുകയും യാത്രയ്ക്കെതിരായി മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്നാൽ, തങ്ങൾ വിഷയത്തിൽ സംയമനം പാലിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കരുതെന്ന് അസമിലെ ബി.ജെ.പി. സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികൾക്ക് സർക്കാർ അകാരണമായി അനുമതി നിഷേധിക്കുകയാണെന്നും കോൺഗ്രസ് പതാകകളും ബാനറുകളും നശിപ്പിക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
dddfscdsdscscdx