ഇത് തീകൊണ്ടുള്ള കളി, നിയമസഭ പാസാക്കിയ ബിൽ നിരാകരിക്കരുത്'; പഞ്ചാബ് ഗവർണറോട് സുപ്രീം കോടതി
ഡൽഹി: ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. പഞ്ചാബ് സര്‍ക്കാരിനെരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞു വച്ചിരിക്കുന്നു എന്നാരോപിച്ച് പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. നിയമ സഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് പഞ്ചാബിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉദ്ദേശത്തിനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഇക്കാര്യം ഭരണഘടനയില്‍ പറയുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഇത്തരം തര്‍ക്കങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ഗവര്‍ണര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തി നില്‍ക്കുമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും ഒരു ഘട്ടത്തില്‍ കോടതി പറഞ്ഞു. വര്‍ഷക്കാലം സമ്മേളനം ചേരാത്തത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.
sxasasas