ആദ്മി പാർട്ടി മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ചെന്ന് CAG റിപ്പോർട്ട്

ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. ആം ആദ്മി പാർട്ടിയെ വെട്ടിലാക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ എന്ന് സൂചന.
വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും, സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം സിഎജി റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ 12 ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ഒരു പ്രധാന തർക്കവിഷയമായിരുന്നു. ആരോപണവിധേയമായ അഴിമതി മറച്ചുവെക്കാൻ എഎപി സർക്കാർ ബോധപൂർവം ഓഡിറ്റ് വൈകിപ്പിച്ചെന്നാണ് ബിജെപി ആരോപിച്ചിക്കുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള കണ്ടെത്തലുകൾ അടിച്ചമർത്താനുള്ള ശ്രമമായാണ് കാലതാമസം ഉണ്ടായതെന്ന് ബിജെപി പറയുന്നു.
ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്താത്തതിൽ നേരത്തെ ആശങ്ക ഉന്നയിക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എഎപിയുടെ ഭരണകാലത്ത് റിപ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നില്ല.
sfdsf