ബലിദാന കേസ്; ഗുർമീത് റാം റഹീം സിങ്ങിനെ വിചാരണ ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ അനുമതി
ഗുർമീത് റാം റഹീം സിങ്ങിനെതിരെ 2015 മുതലുള്ള മൂന്ന് ബലിദാന കേസുകളിൽ വിചാരണ ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുമതി നൽകി. ഈ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് നൽകിയ അനുമതി പിൻവലിച്ച സംസ്ഥാന സർക്കാർ 2018 സെപ്റ്റംബർ ആറിലെ വിജ്ഞാപനത്തിന്‍റെ സാധുത ചോദ്യം ചെയ്ത് റാം റഹീം മുമ്പ് പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത്റാം റഹീം സിങ്ങിനെതിരായ വിചാരണക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഉത്തരവ്. എ.എ.പി സർക്കാർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി. തുടർന്ന് സംഘടനയുടെ മൂന്ന് ദേശീയ കമ്മിറ്റി അംഗങ്ങളായ പർദീപ് ക്ലെർ, ഹർഷ് ധുരി, സന്ദീപ് ബരേത എന്നിവരെ വിചാരണ ചെയ്യാൻ പഞ്ചാബ് സർക്കാർ അനുമതി നൽകി.
2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗാരിയിലെ ഗുരു ഗ്രന്ഥ സാഹിബിന്‍റെ പകർപ്പ് മോഷ്ടിച്ചതിനും അവഹേളിച്ചതിനുമാണ് കേസുകൾ.
ASDDSVSDVCADS