മൻകിബാത്തിൽ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് പ്രശംസിച്ച് മോദി


പ്രധാനമന്ത്രിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മൻകി ബാത് പരിപാടിയിൽ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പ്രശംസിച്ചു. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുപ്പിന്റെ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമർപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘം നിർമിക്കുന്ന കാർത്തുമ്പി കുടകളെ പ്രധാനമന്ത്രി വിശദമായി ലോകത്തിന് പരിചയപ്പെടുത്തി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള മാതാവിന്റെ പേരിൽ ഒരു വൃക്ഷം, പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി,അന്താരാഷ്ട്ര യോഗാ ദിനാചരണം, ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെക്കുറിച്ചും പരാമർശിച്ചു. 2014 ഒക്ടോബറിൽ ആരംഭിച്ച വൻകി ബാത്ത് പരിപാടിയുടെ 111മത്തെ എപ്പിസോഡ് ആണ് ഇന്നത്തേത്.

article-image

≈XZXZCXCDDAS

You might also like

Most Viewed