അടിയന്തരാവസ്ഥ ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണം: രാഷ്ട്രപതി


പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ആക്രമിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി വിമര്‍ശിച്ചു. ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർള നടത്തിയ ആദ്യ പ്രസംഗത്തിലും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പുതിയ അംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നായിരുന്നു രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ എത്തി. 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മുകാശ്മീരില്‍ പോളിങ് ശതമാനം വര്‍ധിച്ചത് പരാമര്‍ശിച്ച ദ്രൗപതി മുര്‍മു തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിച്ചു.

പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച രാഷ്ട്രപതി വികസിത ഭാരതത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ തുടരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി. എല്ലാ മേഖലയിലും ഇന്ത്യ മുന്നേറുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാക്കി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പിഎം കിസാന്‍ യോജന തുക 20,000 അനുവദിച്ചു. കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു. 'മാറുന്ന ഭാരതത്തിന്റെ അടയാളമാണ് അടിസ്ഥാന സൗകര്യ രംഗത്തെ വികസനം. പത്ത് വര്‍ഷം കൊണ്ട് 3.80 ലക്ഷം ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. ദേശീയ പാത വികസനം ഇരട്ടി വേഗത്തിലായി. ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു. വടക്ക്-കിഴക്കന്‍ മേഖലയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. വനിതാ ശാക്തീകരണം പുതിയ യുഗത്തിന് തുടക്കമിട്ടു. വനിതാ സംവരണനിയമം പാസാക്കി. ദരിദ്ര വിഭാഗങ്ങളെ സര്‍ക്കാര്‍ സേവിക്കുന്നുവെന്ന വിശ്വാസം സൃഷ്ടിക്കാന്‍ സാധിച്ചു. 70 വയസിന് മുകളിലുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

 

article-image

dsvasaqsadqssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed