ഓം ബിര്‍ലയെ അഭിനന്ദിച്ച് രാഹുല്‍ ; പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണം


18-ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ഓം ബിര്‍ലയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദം തകര്‍ക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ മുന്നണിയിലെ അംഗവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും പറഞ്ഞു.

സഭ നന്നായി പ്രവര്‍ത്തിക്കണമെന്നും സ്പീക്കര്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ കൃത്യമായി ചെയ്യണമെന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നതായി രാഹുല്‍ പറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകും സഹകരണം പ്രാവര്‍ത്തികമാകുക. ജനങ്ങളുടെ ശബ്ദത്തെയാണ് സഭ പ്രതിനിധീകരിക്കുന്നത്. ഭരണപക്ഷത്തിന് അധികാരമുണ്ടെങ്കിലും പ്രതിപക്ഷം പ്രതിനിധീകരിക്കുന്നതും ജനങ്ങളുടെ ശബ്ദമാണ്. നന്നായി സഭ പ്രവര്‍ത്തിക്കുക എന്നാല്‍ ജനങ്ങളുടെ ശബ്ദം കൂടുതല്‍ ഉറക്കെ സഭയില്‍ പ്രതിനിധീകരിക്കപ്പെടുന്നുവെന്നാണ് അര്‍ത്ഥം. ജനങ്ങളുടെ ശബ്ദത്തിന്റെ മധ്യസ്ഥനാകുകയാണ് നിങ്ങള്‍. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാന്‍ അനുവദിക്കുമെന്ന് പ്രതിപക്ഷം വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

article-image

sgrtwrewrsqweqw

You might also like

Most Viewed