ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ; വി മുരളീധരൻ


കേരള ധനകാര്യ മന്ത്രിയുടെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തത്. കുറേ കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നു കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നു.

ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവ. കടക്കെണിയിലുള്ള കേരളം ഇടുക്കിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് അഞ്ചോ പത്തു കോടി രൂപ മാറ്റിവച്ചിരിക്കുന്നു. ഈ പണം ഇവിടെ നിന്ന് വരും. മുതലപ്പൊഴിയിലെ ഹാർബർ, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി പറയുന്നതല്ലാതെ ഒരു ശ്രമവും നടന്നിട്ടില്ല. ദേശീയ പാത വികസനം സംസ്ഥാനത്തിന്റെ വലിയ നേട്ടമായി പറയുന്നു. പണമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 57000 കോടി രൂപയുടെ കണക്ക് വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ പച്ചക്കള്ളം നിയമസഭയിൽ അവതരിപ്പിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തയ്യാറാവില്ല. ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ബജറ്റ്.

സംസ്ഥാന സർക്കാർ യാഥാർത്ഥ്യബോധത്തോടെ കൂടി, സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വർദ്ധിക്കാൻ എന്ത് നടപടിയെടുക്കുന്നു. കടയ്ക്കണി കുറയ്ക്കാൻ എന്ത് നടപടിയെടുക്കുന്നു. നികുതി പിരിവ് വർധിപ്പിക്കാൻ എന്ത് നടപടിയെടുക്കുന്നു എന്ന് യാഥാർത്ഥ്യബോധത്തോടെയുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നുവെങ്കിൽ, ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നു തോന്നിപ്പിക്കാമായിരുന്നു. കട കെണിയിൽ ആണെന്ന് ചീഫ് സെക്രട്ടറി തന്നെ റിപ്പോർട്ട് കൊടുത്ത ഏക സംസ്ഥാനം കേരളമെന്നും വി മുരളീധരൻ വിമർശിച്ചു.

article-image

 bnbvb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed