കേന്ദ്ര അവഗണന; ഡിവൈഎഫ്ഐ ന‌ടത്തിയ മനുഷ്യചങ്ങലയിൽ അണിചേർന്ന് ലക്ഷങ്ങൾ


കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ന‌ടത്തുന്ന മനുഷ്യചങ്ങലയിൽ ലക്ഷങ്ങൾ അണിചേർന്നു. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യചങ്ങല തീർത്തത്. കാസർഗോഡ് എ.എ.റഹീം എംപി ആദ്യകണ്ണിയായപ്പോൾ രാജ്ഭവനു മുന്നിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ അവസാന കണ്ണിയായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവൻ, സിനിമാ താരം നിഖിലാ വിമൽ, എം.എ. ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണാ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയുടെ ഭാഗമായി പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങല തീർത്തു. 

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളായി. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്‍റെ നിയമന നിരോധനം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യച്ചങ്ങല തീർക്കുന്നത്. രാജ്‌ഭവനുമുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാസർഗോഡ് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്‍റ് പി.കെ.ശ്രീമതിയും മനുഷ്യചങ്ങല ഉദ്ഘാ‌ടനം ചെ‌യ്തു. വൈകുന്നേരം നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും ന‌ടത്തി.

article-image

sdvdsv

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed