ശബരിമല തിരക്ക്; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്പോര്
പത്തനംതിട്ട: ശബരിമല തിരക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്പോര്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും എഡിജിപി എം.ആർ. അജിത് കുമാറും തമ്മിലാണ് വാക്പോരുണ്ടായത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളക്കണക്ക് പറയുകയാണെന്നും മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളുവെന്നും എഡിജിപി പറഞ്ഞു. എന്നാല്‍ മിനിട്ടില്‍ 75 പേരെ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. യോഗം ഏകോപനത്തിന് വേണ്ടിയാണെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ലെന്ന് പറഞ്ഞു. തിരക്ക് മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നും പോലീസാണ് പരിഹരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
adsadsadsdasadsdas