ഷെബിനയുടെ മരണം; ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ


ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന്റെ അമ്മാവനെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടിൽ ഹനീഫയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ, അടിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. ഹനീഫ യുവതിയെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളാണ് ദൃശ്യങ്ങൾ കൈമാറിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്.  പൊലീസ് ഷെബിനയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവർ ഒന്നും ചെയ്തില്ലെന്ന് ഷെബിനയുടെ മകൾ പൊലീസിന് മൊഴി നൽകി. ഭർതൃമാതാവിനെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാനും പൊലീസ് നീക്കമുണ്ട്.   

കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ താമസിക്കുന്ന പുളിയംവീട്ടിൽ അമ്മദ്−മറിയം ദമ്പതികളുടെ മകളായ ഷെബിന ഭർത്യവീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നതോടെയാണ് കേസന്വേഷണം ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന് കൈമാറിയത്. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവൻ സ്വർണം നൽകിയാണ് യുവതിയെ വിവാഹം കഴിച്ചു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു. 

വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഷെബിന വാതിലടച്ച വിവരം മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയിൽ കയറിയ വിവരം ഭർത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണിൽ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു. 2010ലാണ് ഷെബിനയുടെയും ഹബീബിന്‍റെയും വിവാഹം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബിന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറി താമസിക്കാൻ ഷെബിന തീരുമാനിച്ചെങ്കിലും സ്വർണം അടക്കമുള്ളവ തിരികെ നൽകാർ ഭർത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ പറയുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed