കേ­ര­ള­ത്തിന്‍റെ ക്ഷേ­മ പെന്‍­ഷന്‍ വി­ഹി­തം മൂ­ന്ന­ര വര്‍­ഷം പി­ടി­ച്ചു വച്ചു; നിര്‍­മ­ല സീ­താ­രാ­മ­ന് മ­റു­പ­ടി­യു­മാ­യി മു­ഖ്യ­മന്ത്രി


കോ­ഴി­ക്കോ­ട്: സംസ്ഥാ­ന സര്‍­ക്കാ­രി­നെ­തി­രേ രൂ­ക്ഷ വി­മര്‍ശ­നം ഉ­ന്ന­യി­ച്ച കേ­ന്ദ്ര ­ധ­ന­മന്ത്രി നിര്‍­മ­ല സീ­താ­രാ­മ­ന് മ­റു­പ­ടി­യു­മാ­യി മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. സം­സ്ഥാന­ത്തെ ദ്രോ­ഹി­ക്കു­ന്ന നി­ല­പാ­ട് സ്വീ­ക­രി­ച്ചി­ട്ട് കേ­ര­ള­ത്തി­ലെ­ത്തി­യ­പ്പോള്‍ അ­തെല്ലാം മ­റ­ച്ചുവ­ച്ച് ന്യാ­യീ­ക­രി­ക്കു­ന്ന ന­ട­പ­ടി­യാ­ണ് ധ­ന­മ­ന്ത്രി­യു­ടെ ഭാ­ഗ­ത്തു­നി­ന്ന് ഉ­ണ്ടാ­യ­തെ­ന്ന് മു­ഖ്യ­മന്ത്രി വി­മര്‍­ശിച്ചു. തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന പ്ര­സ്­താ­വ­ന­യാണ് ധ­ന­മ­ന്ത്രി ന­ട­ത്തി­യ­ത്. ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്ന­ത്. മൂ­ന്ന­ര വര്‍­ഷം കേ­ര­ള­ത്തി­ന് കി­ട്ടേ­ണ്ട ക്ഷേ­മ പെന്‍­ഷന്‍ വി­ഹി­തം കേന്ദ്രം പി­ടി­ച്ചു­വ­ച്ചെ­ന്ന് മു­ഖ്യ­മന്ത്രി പ­റഞ്ഞു. സംസ്ഥാനത്തിന് 34714 കോടി ഗ്രാന്‍റ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാ­ര്യമല്ല, കേരളത്തിന് കിട്ടേണ്ട വിഹി­ത­മാ­ണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്‍റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാന്‍റ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്ന നികുതി വിഹിതം കുറഞ്ഞു വ­രിക­യാണ്. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വ­രു­ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുജിസി ഗ്രാന്‍റ് ഇനത്തില്‍ സംസ്ഥാനം കൊടുത്ത് തീര്‍ത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളില്‍ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരു­ന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സ­മീ­പനമാണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യ­ങ്ങളില്‍ ധനമന്ത്രി ഒരു വിശദീകരണവും നല്‍കുന്നില്ല. മന്ത്രി പറയുന്ന കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേ­ന്ദ്ര ഫ­ണ്ട് സം­ബ­ന്ധി­ച്ച് കേ­ര­ള­ത്തില്‍ ന­ട­ക്കുന്ന­ത് തെറ്റാ­യ പ്ര­ചാ­ര­ണ­ങ്ങ­ളാണെന്ന് നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വി­ധവ, വാര്‍­ധ­ക്യകാ­ല പെന്‍­ഷ­നു­കള്‍­ക്ക് ആ­വ­ശ്യമാ­യ തു­ക കേന്ദ്രം നല്‍­കു­ന്നി­ല്ലെ­ന്നാ­ണ് സം­സ്ഥാന­ത്ത് ന­ട­ക്കു­ന്ന പ്ര­ചാ­ര­ണം. എ­ന്നാല്‍ എല്ലാ സം­സ്ഥാ­ന­ങ്ങള്‍ക്കും കൃ­ത്യ­മാ­യി ഈ തു­ക നല്‍­കു­ന്നുണ്ടെ­ന്ന് മന്ത്രി പ­റഞ്ഞു. ഒ­ക്ടോ­ബര്‍ വ­രെ ല­ഭി­ച്ച എല്ലാ അ­പേ­ക്ഷ­കള്‍ക്കും തു­ക നല്‍­കി­യി­ട്ടു­ണ്ട്. സം­സ്ഥാ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­വി­ഹി­തം സം­ബ­ന്ധി­ച്ച് കൃ­ത്യമാ­യ പ്ര­പ്പോ­സല്‍ സ­മര്‍­പ്പി­ക്കാന്‍ ര­ണ്ട് ത­വ­ണ ധ­ന­വ­കുപ്പി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കിലും ഇ­ത് നല്‍­കാന്‍ ത­യാ­റാ­യില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

article-image

ASsaasasas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed