തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്ന് നടൻ കൃഷ്‌ണ പ്രസാദ്


കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്‌. കൃഷി ചെയ്യുന്ന കർഷകനുള്ള വില കേരളത്തിൽ നശിച്ചു. കർഷകന് ഒരു വിലപോലും ഇല്ല. കേരളത്തിൽ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്‌ണ പ്രസാദ് വിമർശിച്ചു.

മൂന്ന് വർഷം മുമ്പുള്ള നെല്ലിന്റെ 26 രൂപയെന്നത് ഇപ്പോൾ അത് 68 രൂപ വരെയായി. നമ്മൾ ചോറാണ് കൂടുതൽ കഴിക്കുന്നത്. കിട്ടുന്ന പൈസകൾ വകമാറ്റി കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബാങ്കുകളുമായുള്ള എഗ്രിമെന്റ് പുറത്തുകൊണ്ടുവരണം. സിനിമാക്കാരൻ എന്ന് പറഞ്ഞാൽ പോലും 16 വർഷമായി ഞാനൊരു കർഷകനാണ്. ഞാൻ മണ്ണിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരാളാണ്. അല്ലാതെ കരയ്ക്ക് ഇരുന്ന് കൃഷി ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് മൂന്ന് മാസം കഴിഞ്ഞ് ലഭിച്ച തുക വായ്‌പയയാണ് ലഭിച്ചത്. അർഹതയില്ലാത്ത ഒരു കാര്യവും കർഷകർക്ക് വേണ്ട. നാല് വർഷമായി സബ്‌സിഡി ലഭിച്ചിട്ട്. പാവപ്പെട്ട കർഷകന് ബാങ്കിൽ നിന്ന് മാത്രമല്ല ഒരു സാധാരണ ആളുടെ കൈയിൽ നിന്നും വായ്‌പ ലഭിക്കാതെയാകുന്ന അവസ്ഥയാണ് പ്രസാദിന്റെ ആത്മഹത്യയിൽ വളരെ വേദനയെന്നും കൃഷ്ണപ്രസാദ്‌ പറഞ്ഞു.

കുട്ടനാട്ടില്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.

article-image

dfsdfsdfsdfss

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed