ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് ഹൈക്കോടതി


ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽ‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂർ‍ത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂർ‍ പുത്തില്ലത്ത് മനയിലെ പിഎൻ‍ മഹേഷ് നിയുക്ത ശബരിമല മേൽ‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പിഎൻ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പിജി ആണ് നിയുക്ത മാളികപ്പുറം മേൽ‍ശാന്തി. ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തിൽ‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേൽ‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേൽ‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയിൽ‍ ഇടം പിടിച്ചത്. തുലാം പൂജകൾ‍ക്കായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.

article-image

sgdfg

You might also like

Most Viewed