വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പ്; ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സമിതി അംഗം

ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം. സർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് സംസ്ഥാന സമിതി അംഗം അഡ്വ. കെ.അനിൽ കുമാർ ആരോപിച്ചു. വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പെന്നും ഗവർണർ തെറ്റ് ഏറ്റുപറയണമെന്നും അനിൽ കുമാർ പറഞ്ഞു. എന്‍റെ സർക്കാർ എന്ന് അഭിമാനിക്കാത്ത ഒരു ഗവർണറാണ് ഇന്ന് കേരളത്തിലുള്ളത്. അദ്ദേഹം ചാൻസലറായ സർവകലാശാലക്ക് എപ്ലസ് പ്ലസ് അടക്കമുള്ള ഉന്നതേ നേട്ടങ്ങൾ ഉണ്ടായപ്പോൾ അതിൽ അഭിമാനമുയർത്താനല്ല, മറിച്ച് ആ സർവകലാശാലക്ക് ഡിലിറ്റ് നൽകുന്നതിനു വേണ്ടി രാഷ്ട്രപതിയും ആർ.എസ്.എസുകാരനുമായ രാംനാഥ് കോവിന്ദിന് അവസരമുണ്ടാക്കി കൊടുത്തില്ല എന്നു പറഞ്ഞ് ഇകഴ്ത്താനാണ് ഗവർണർ ശ്രമിച്ചത്. അദ്ദേഹം കേരളത്തിലില്ല. അതുകൊണ്ട് ഒരു നിയമസഭാ സമ്മേളനം നടത്തുമ്പോൾ കേരളത്തിലുള്ള തിയതി അദ്ദേഹം വ്യക്തമാക്കട്ടെ. ഗവർണറെ സംബന്ധിച്ച് ധാരാളം പ്രശ്നങ്ങൾ വരുന്നുണ്ട്. ഒരു സാധാരണ ഗവർണറായിട്ടല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. ഈ സർക്കാരിനെ കുറിച്ച് അഭിമാനകരമായ ധാരാളം കാര്യങ്ങൾ പറയാനുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ ഗവർണറല്ലാത്തതുകൊണ്ട് ഭരണഘടനാപരമായി പ്രവർത്തിക്കുന്ന നിലയിലേക്ക് അദ്ദേഹമെത്തട്ടെ. അതാണ് കേരളം ആഗ്രഹിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ മുൾമുനയിൽ നിർത്തിയത് തെറ്റിപ്പോയി എന്ന് ഗവർണർ പറയട്ടെ.
കേരളത്തിലെ മൂന്നരക്കോടി മനുഷ്യരോട് മാപ്പു പറയട്ടെ. അതാണ് ഗവർണർ ചെയ്യേണ്ടത്. ഈ മര്യാദയൊന്നുമുള്ള ആളല്ല അദ്ദേഹം എന്നറിയാം. പക്ഷെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഗവർണറെ വിലയിരുത്തുന്നുണ്ട്. അദ്ദേഹം മൂന്നു വിരുന്നു സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു കീഴ്വഴക്കമാണ്. എന്തു മര്യാദയാണ്. സർക്കാരുമായി യാതൊരു സഹകരണവുമില്ല. കോഴിക്കോടും എറണാകുളത്തും വിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പണമെടുത്ത് പുട്ടടിക്കുന്നു. അദ്ദേഹം നിലത്തിറങ്ങട്ടെ. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു നിയമസഭാ സമ്മേളനം തുടരുക എന്നത് സർക്കാരിന്‍റെ പ്രധാനപ്പെട്ട കാര്യമാണ്. ഗവർണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ പകരം വരുന്നത് പ്രഫുൽ പോഡാ പട്ടേലോ ആണെങ്കിൽ എന്തു ചെയ്യും. ഒത്തിരി ഭ്രാന്തന്‍മാരെ ബി.ജെ.പി വളർത്തിക്കൊണ്ടിരിക്കുകയാണല്ലോ? ഇതിലാരെയാണ് വിടുന്നതെന്ന് പറയാൻ സാധിക്കില്ലല്ലോ. മുന്‍പ് ഗോവ ഗവർണറായിരുന്നയാൾ കാലുമാറ്റത്തിന് അവിടെ എല്ലാ സഹായവും ചെയ്തുകൊടുത്തയാളാണ്. ചീഫ് സെക്രട്ടറിയെ ഗവർണർ വിരുന്നിന് ക്ഷണിച്ചതുകൊണ്ട് അദ്ദേഹം പോയി. വിരുന്നിന് ക്ഷണിച്ചാൽ പോകേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനം ഉദ്യോഗസ്ഥന്‍മാർക്ക് ബാധകമല്ല. മുഖ്യമന്ത്രിയെക്കുറിച്ച് കളവ് പറഞ്ഞയാളാണ് ഗവർണർ. വിരുന്നിന് വിളിച്ചിട്ട് വിഷം കൊടുക്കില്ല എന്നതിന് എന്താണുറപ്പ്. എന്തു വിശ്വസിച്ചാണ് ഈ ഗവർണറുടെ അടുത്ത് പോകുന്നത്. മനസിലും വായിലും നാക്കിലും വിഷം... ഇതല്ലേ ഗവർണർ. വിഷം നിറഞ്ഞ വാക്കുകൾ പറഞ്ഞിട്ട് പിന്നെ സമാധാനത്തിന് വിളിച്ചിട്ടു കാര്യമുണ്ടോ? മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ കള്ളം തിരുത്തട്ടെയെന്നും അനിൽകുമാർ പറഞ്ഞു.
ീൂ7ീൂ7ൂ