ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം, പിണറായി പോലീസ് ഒന്നും ചെയ്യില്ല ; പി സി ജോർജ്ജിനെ പിന്തുണച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെട്ട പി.സി. ജോർജിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പോലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് ഇപ്പോഴത്തേത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയന്‍ പറയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ - ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണെന്നും ഇടത് സർക്കാറിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.