കുട്ടികൾ മയക്കുമരുന്നിലേക്കും, അക്രമത്തിലേക്കും കടക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം’; മുഖ്യമന്ത്രി


കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ടു മാത്രം പൂർണമായും ഇതിനു അറുതി വരുത്താൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ സാമൂഹിക മാനസിക കാരണം കൂടി ഉണ്ട്. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരി വേരോടെ അറുത്തു മാറ്റുന്നതിനു സാമൂഹിക ഇടപെടൽ കൂടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അധ്യാപകർക്ക് ചിലപ്പോൾ പ്രത്യേക പരിശീലനം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമാകെ നേരിടുന്ന പ്രശ്നം ആയതുകൊണ്ട് നമുക്ക് കൈയും കെട്ടി നോക്കി ഇരിക്കാനാവില്ല. അവരെ നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യം ആണ് ഏറ്റുടുക്കേണ്ടതെന്ന് മുഖ്യമന്തി പറഞ്ഞു. ലഹരി മാഫിയയുടെ കണ്ണി അറുക്കണം. സംസ്ഥാന അതിർത്തി കടന്ന് ലഹരി മരുന്ന് എത്തുന്നത് തടയണം. 2024ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി സൂചപ്പിച്ചു.

കർക്കശമായ നടപടി ഉണ്ടാകുന്നുണ്ടെന്ന് മയക്കുമരുന്ന് ലോബിക്ക് അറിയാം. ഏറ്റവും ഉയർന്ന ശിക്ഷ നിരക്ക് കേരളത്തിൽ ആണ്. 98.19 ശതമാനമാണ് കേരളത്തിലെ മയക്കുമരുന്ന് കേസുകളിലെ ശിക്ഷ നിരക്ക്. ദേശീയ ശരാശരിയെക്കാൾ കൂടുതൽ ആണ്. കുട്ടികൾ മയക്കുമരുന്നിലേക്കും, അക്രമത്തിലേക്കും കടക്കുന്നതിന്റെ സാമൂഹ്യ കാരണങ്ങൾ കണ്ടെത്തണം. എങ്ങനെയാണ് സ്വന്ത ബന്ധങ്ങളെ പോലും കൊല്ലാനുള്ള മാനസിക നിലയിലേക്ക് ഇവർ എത്തുന്നത്. മാതാപിതാക്കൾക്ക്‌ കുട്ടികളോടൊപ്പം ചിലവിടാൻ കഴിയാത്ത സാഹചര്യം ആണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

article-image

AEFWFDSVDFS

You might also like

Most Viewed