കത്ത് ഗൂഢാലോചനയുടെ ഭാഗം, മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ട് ; രാഹുൽ മാങ്കൂട്ടത്തിൽ


കെ മുരളീധരനാണ് പാലക്കാട് മത്സരിക്കാൻ ഉചിതനായ സ്ഥാനാർത്ഥിയെന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവിട്ടത് ബോധപൂർവമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കത്ത് ഗൂഢാലോചനയുടെ ഭാഗമാണ്. ചർച്ചകളുടെ വഴിമാറ്റിവിടാൻ മാധ്യമങ്ങൾ ഈ കത്തിനെ ഉപയോഗിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും മുതിർന്ന നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. മുരളീധരന്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഏറ്റവും പര്യാപ്തനായ സ്ഥാനാര്‍ത്ഥിയാണ്. ഞങ്ങളുടെ ടോള്‍ ഫിഗര്‍ ആണ് കെ മുരളീധരന്‍ – അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട പരിപാടികൾ ഒന്നും മണ്ഡലത്തിൽ ആരംഭിച്ചിട്ടില്ലെന്നും മുരളീധരൻ തനിക്കെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെയായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്തയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തിൽ മത്സരിക്കാൻ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ കത്തിൽ പറയുന്നു.

article-image

dzvdgdsgdsa

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed