പിണറായി വിജയന്റെ കോടാലിയായി ജലീൽ മാറി; പിണറായിക്കൊപ്പം നിൽക്കുന്നവർ തന്നെ മാറി നിന്നാൽ സ്വർണ്ണക്കടത്തു കുറയുമെന്നും എംകെ മുനീർ


കെടി ജലീലിന്റെ സ്വർണ്ണക്കടത്ത് പരാമർശത്തിന് മറുപടിയുമായി ലീഗ് നേതാവ് ഡോ.എം കെ മുനീർ രംഗത്ത്. പിണറായി വിജയന്റെ ഉച്ചഭാഷിണിയായി ജലീൽ മാറി. മാർക്സിസ്റ്റ് പാർട്ടിയും അവർ കൊണ്ടുനടന്ന് വളർത്തിയ വരും പുതിയ പ്രസ്താവന നടത്തുന്നു. പിണറായി വിജയൻ പറഞ്ഞതിലും കടത്തി പറയുകയാണ് ജലീലെന്നും ഡോ.എം കെ മുനീർ ഒരു പ്രമുഖ വാർത്താമാധ്യമത്തിനു മുന്നിൽ പറഞ്ഞു.

മലപ്പുറം ജില്ല തീവ്രവാദ കേന്ദ്രമാണ് എന്നാണ് ജലീൽ പറയുന്നത്. അതിൽ മുസ്ലിംലീഗിനും മുസ്ലിങ്ങൾക്കും പങ്കുണ്ട് എന്നും സ്ഥാപിക്കുന്നു. പിണറായി വിജയന്റെ കോടാലിയായി ജലീൽ മാറി. ജലീൽ ചാഞ്ചാട്ടത്തിൽ ആയിരുന്നു. അതിൽ തീർപ്പായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പരാമർശം. ലീഗ് നേതാക്കൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പിൽ പോകേണ്ടി വന്നിട്ടില്ല. അങ്ങനെ പോകേണ്ടി വന്നവർ ആരാണെന്ന് ജലീലിന് അറിയാം. പിണറായിക്കൊപ്പം നിൽക്കുന്നവർ തന്നെ മാറി നിന്നാൽ സ്വർണ്ണക്കടത്തു കുറയുമെന്നും എംകെ പറഞ്ഞു.

പി വി അൻവറിന്റെ പാർട്ടി രൂപീകരണം പ്രേം നസീർ രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ പിതാവ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞ മറുപടിയാണ് തനിക്കുള്ളത്. ശേഷം സ്ക്രീനിൽ കാണാമെന്നും എംകെ മുനീർ കൂട്ടിച്ചേർത്തു.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed