ഇറാനിൽ ഇരട്ടബോംബ് സ്ഫോടനം: 100ൽ അധികം പേർ കൊല്ലപ്പെട്ടു


ഇറാനിൽ ഇരട്ടബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 103 പേർ കൊല്ലപ്പെട്ടു. 141 പേർക്കു പരിക്കേറ്റു. അമേരിക്ക വധിച്ച വിപ്ലവഗാർഡ് കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്‍റെ കബറിടത്തിൽ നടന്ന ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ സമാൻ മോസ്കിലായിരുന്നു സംഭവം. അനുസ്മരണത്തിന്‍റെ ഭാഗമായി നൂറൂകണക്കിനു പേർ സുലൈമാനിയുടെ കബറിടത്തിലേക്കു പ്രദക്ഷിണമായി പോകവേയാണു സ്ഫോടനങ്ങളുണ്ടായത്. 

ചവറുവീപ്പയിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ റിമോട്ട് ഉപയോഗിച്ചാണ് പൊട്ടിച്ചതെന്ന് കരുതുന്നു. ഇസ്രയേൽ− ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ സ്ഫോടനം പശ്ചിമേഷ്യയിലെ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറേനിയൻ വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകളുടെ ചുമതലയുൾള ഖുദ്സ് ഫോഴ്സിന്‍റെ കമാൻഡറായിരുന്ന ജനറൽ ഖ്വാസിം സുലൈമാനിയെ യുഎസ് സേന 2020ൽ ഇറാക്കിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് വധിച്ചത്. പരമോന്നത നേതാവ് ആയത്തുൾള അലി ഖമനേയ് കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും കരുത്തനായ നേതാവായിരുന്നു സുലൈമാനി. പശ്ചിമേഷ്യയിലും അറബ് മേഖലയിലും ഇറാന്‍റെ പിന്തുണയോടെ സായുധ സംഘങ്ങളെ വളർത്തിയത് സുലൈമാനിയാണ്.

article-image

േെമ്േ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed