ഇന്ത്യയിൽ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് ഐ.സി.എം.ആർ


രാജ്യത്ത് നിലവിൽ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് ഐ.സി.എം.ആർ. ചിലയിടങ്ങളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നത്. ലഭിക്കുന്ന കണക്കുകൾ വെച്ച് നാലാം തരംഗത്തിന് സാധ്യതയുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ഐ.സി.എം.ആർ അറിയിച്ചു. ഒമിക്രാണിന്റെ വകഭേതങ്ങൾ രാജ്യത്ത് ഉണ്ടായതായി ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സംശയങ്ങൾക്കൊന്നും അടിസ്ഥനമില്ലെന്നാണ് ഐസിഎംആറിന്റെ വാദം. ഫെബ്രുവരി മുതൽ ഉയർന്ന കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ കർഫ്യൂ പ്രഖ്യാപിച്ചു. രോഗവ്യാപനം പ്രാദേശിക തലങ്ങളിൽ മാത്രമാണ് വ്യാപിക്കുന്നത്. ഇത് വലിയ ഭീഷണിയല്ലെന്നാണ് വിലയിരുത്തൽ.

അതേസമയം നിർബന്ധിപ്പിച്ച് ആരെയും വാക്‌സിൻ എടുക്കാൻ നിർബന്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വാക്‌സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം സംസ്ഥാനങ്ങളിലെ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രത്തിന്റെ വാക്‌സിൻ സങ്കേതിക സമിതിയിലെ അംഗം സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി പ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് നിരവധി വാക്‌സിനുകൾക്ക് ഇപ്പോൾ അംഗീകരം നൽകുന്നുണ്ട്. ഇത്തരം വാക്‌സിനുകൾ ക്ലിനിക്കൽ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അതിന്റെ വിവരങ്ങൾ പുറത്ത് വിടാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. എന്നാൽ വാക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാവുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി കേന്ദ്രത്തിന് നിർദേശം നൽകി. 

You might also like

Most Viewed