ബലാത്സംഗ കേസ്; ഒമർ‍ ലുലുവിന് ഇടക്കാല മുന്‍കൂർ‍ജാമ്യം


യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ‍ സംവിധായകന്‍ ഒമർ‍ ലുലുവിന് ഇടക്കാല മുന്‍കൂർ‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താൽ‍ 50000 രൂപയുടെ രണ്ട് ആൾ‍ജാമ്യത്തിൽ‍ വിട്ടയയ്ക്കണമെന്നും ഉത്തരവിൽ‍ പറയുന്നു ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമർ‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകൾ‍ ഉൾ‍പ്പെടെയുള്ള ചില തെളിവുകൾ‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം. തുടർ‍ന്നാണ് കോടതി ഒമർ‍ ലുലുവിന് ഇടക്കാല മുന്‍കൂർ‍ ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 

സിനിമയിൽ‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ഒമർ‍ ലുലു തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു നടിയുടെ പരാതി. സംഭവത്തിൽ‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി മുതൽ‍ ഏപ്രിൽ‍ വരെയുള്ള കാലയളവിൽ‍ ഒമർ‍ ലുലു സനിമയിൽ‍ അവസരം നൽ‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ‍ പറഞ്ഞിരുന്നത്.

article-image

ascf

You might also like

Most Viewed