കേ­രളത്തി­ലെ­ ആയു­ർ‍­വേ­ദ മേ­ഖലയു­ടെ­ മി­കവ് തേ­ടി­ ബഹ്‌റിൻ


മനാമ: കേ­രളത്തി­ന്റെ­ ആയു­ർ­വേ­ദ മഹത്വം മനസ്സി­ലാ­ക്കി­ ബഹ്റി­നി­ലും ആയുർ­വേ­ദം പ്രചരി­പ്പി­ക്കാൻ ബഹ്റിൻ ആരോ­ഗ്യമന്ത്രാ­ലയം ഒ­രു­ങ്ങുന്നു­. ആൾ‍­ട്ടർ‍­നേ­റ്റ് മെ­ഡി­സിൻ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ട്ടാണ് ഇന്ന് ലോ­കമെ­ന്പാ­ടും അംഗീ­കരി­ക്കപ്പെ­ട്ടി­ട്ടു­ള്ള ആയൂ­ർ‍­വേ­ദ ചി­കി­ത്സയ്ക്ക് ബഹ്റി­നിൽ‍ അംഗീ­കാ­രം നൽ‍­കുവാനും കൂ­ടു­തൽ‍ നി­ക്ഷേ­പകരെ­ ഈ രംഗത്തേ­യ്ക്ക് ക്ഷണി­ക്കു­വാനും ആരോ­ഗ്യവകു­പ്പ് മന്ത്രാ­ലയം നടപടികളെടുക്കുന്നതെന്ന് നാ­ഷണൽ‍ ഹെ­ൽ‍­ത്ത് റെ­ഗു­ലേ­റ്ററി­ അതോ­റി­ട്ടി­യു­ടെ­ അല്ലൈഡ് മെ­ഡി­ക്കൽ‍ പ്രൊ­ഫഷൻ അഡ്-വൈ­സർ നമാ­ത്ത് മു­ബാ­രക് അൽ‍ സു­ലൈ­ബി­ വ്യക്തമാ­ക്കി­. ഇതിന് വേ­ണ്ടി­ കേ­രളത്തി­ലെ­ പ്രശസ്ത ആയൂ­ർ­വേ­ദ കേ­ന്ദ്രങ്ങൾ ഇവർ സന്ദർ­ശി­ച്ചു­. ഇതര ചി­കി­ത്സാ­ രീ­തി­കളി­ൽ

‍­പ്പെ­ട്ട ഹോ­മി­യോ­പ്പതി­, യൂ­നാ­നി­, ചൈ­നീസ് മെ­ഡി­സിൻ‍, നാ­ചു­റോ­പതി­, ഹെ­ർ‍­ബൽ‍ തെ­റാ­പ്പി­ തു­ടങ്ങി­യ മേ­ഖലകൾ‍­ക്കും ഇത്തരം ക്രമീ­കരണങ്ങൾ കൊ­ണ്ടു­വരു­മെ­ന്നും ഇവർ വ്യക്തമാ­ക്കി­. ചൈ­നയിൽ‍ വി­ദഗ്ദ്ധരു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­യ ശേ­ഷം ഈയി­ടെ­ നടന്ന ജി­.സി­.സി­ ഫോ­റത്തിൽ‍ താൻ മുന്പോട്ട് വെച്ച പഠന റി­പ്പോ­ർട്ടിന് അംഗീ­കാ­രം നേ­ടി­യെ­ടു­ക്കാൻ സാധിച്ചുവെന്നും നമാ­ത്ത് പറഞ്ഞു­.
ആയൂ­ർ‍­വേ­ദത്തെ .
­ക്കു­റി­ച്ച് കേ­ട്ടറിവ് മാ­ത്രമു­ള്ള തനി­ക്ക് ഈ ചികിത്സാരീതി നേ­രി­ട്ട്­ കണ്ടപ്പോൾ‍ ഏറെ­ താ­ൽ‍­പ്പര്യം തോ­ന്നി­യെന്നും തുടർന്നാണ് കേ­രളത്തിൽ‍ നി­രവധി­ ആയുർ‍­വേ­ദ ചി­കി­ത്സാ­ലയങ്ങൾ‍ ഉണ്ടെന്ന് താൻ മനസ്സി­ലാ­ക്കി­യതെന്നും അവർ പറഞ്ഞു. ഗൾ‍­ഫ് രാ­ജ്യങ്ങളി­ൽ ‍­നി­ന്നു­ള്ള നി­രവധി­ രോ­ഗി­കൾ‍ ഇവി­ടെ­യെ­ത്തി­ രോ­ഗം ഭേ­ദപ്പെ­ട്ട് മടങ്ങു­ന്നതാ­യും തന്റെ യാത്രാവേളയിൽ മനസി­ലാ­ക്കി­. ഇതിൽ ബഹ്റിനിൽ നിന്നുള്ളവരും ധാരാളമായി ഉണ്ടായിരുന്നു. അവരൊക്കെ ചി­കി­ത്സയിൽ ഏറെ­ സംതൃ­പ്തരാ­ണെ­ന്നതാണ് തന്നെ ആകർ‍­ഷി­ച്ച ഘടകമെന്നും അവർ പറഞ്ഞു­. നി­രവധി­ രോ­ഗി­കളു­മാ­യി­ താൻ സംസാ­രി­ച്ചു­. ശരീ­രത്തി­ന്റെ­ ഒരു­ ഭാ­ഗം തളർ‍­ന്നു­പോ­യി­ ആശു­പത്രി­യി­ലെ­ത്തി­യ ഒരു­ രോ­ഗി­ പൂ­ർ‍­ണ്ണമാ­യും തന്റെ­ രോ­ഗം മാ­റി­യെ­ന്നവകാ­ശപ്പെ­ടു­ന്പോൾ‍ അത് നി­സ്സാ­രകാ­ര്യമല്ല. ഈ ചി­കി­ത്സ ബഹ്റി­നിൽ‍ എന്തു­കൊ­ണ്ട് വി­പു­ലമാ­യ രീ­തി­യിൽ‍ ആരും തു­ടങ്ങു­ന്നി­ല്ല എന്നത് തന്നെ­ അത്ഭു­തപ്പെ­ടു­ത്തു­ന്നു­. അതുകൊണ്ട് തന്നെ ബഹ്റി­നിൽ‍ കേ­രളത്തിലേത് പോ­ലെ­ എല്ലാ­ സൗ­കര്യങ്ങളോ­ടും കൂ­ടി­യു­ള്ള ഒരു­ ആയൂ­ർ‍­വേ­ദ ആശു­പത്രി­യുടെ നിർമ്മാണ് ഇപ്പോൾ തന്റെ­ സ്വപ്നമെന്നും നമാ­ത്ത് മു­ബാ­രക് അൽ‍ സു­ലൈ­ബി­ വ്യക്തമാ­ക്കി­. ഈ രംഗത്ത് നി­ക്ഷേ­പി­ക്കു­ന്നതി­നാ­യി­ മു­ന്നോ­ട്ടു­ വരു­ന്ന ആർ‍­ക്കും അതോ­റി­റ്റി­ എല്ലാ­ പ്രോ­ത്സാ­ഹനവും നൽ‍­കും. അതേ­സമയം അതോ­റി­റ്റി­യു­ടെ­ ലൈ­സൻ‍­സു­കളോ­ടെ­ മാ­ത്രമേ­ സെ­ന്ററു­കൾ‍ പ്രവർ‍­ത്തി­ക്കാ­വൂ­വെ­ന്നും നമാ­ത്ത് ഓർ‍­മ്മി­പ്പി­ക്കു­ന്നു­.
അതോടൊപ്പം ആയൂ­ർ‍­വേ­ദ ചി­കി­ത്സയു­ടെ­ പ്രാ­ധാ­ന്യത്തെ­ക്കു­റി­ച്ച് ബഹ്റി­നി­കളെ­ ബോ­ധവൽ‍­ക്കരി­ക്കേ­ണ്ടതു­ണ്ട്. ആയൂ­ർ‍­വേ­ദ മരു­ന്നു­കൾ‍­ക്ക് പാ­ർ‍­ശ്വ ഫലങ്ങളി­ല്ലയെ­ന്നതും ശ്രദ്ധേ­യമാ­ണ്. കേരളത്തിലെ വിവിധ ആയുർ‍­വേ­ദ കോ­ളേജുകൾ സന്ദർ‍­ശി­ച്ചപ്പോ­ഴും തനി­ക്ക് പല ആശയങ്ങളും ലഭിച്ചിട്ടുണ്ടെന്നും, ബഹ്റി­നി­ വി­ദ്യാ­ർ‍­ത്ഥി­കളെ­ ഇത്തരം കോ­ഴ്‌സു­കളി­ലേ­യ്ക്ക് ആകർ‍­ഷി­ക്കു­ന്നതു­ൾ‍­പ്പെ­ടെയുള്ള കാര്യങ്ങളിൽ ഇതിലുണ്ടെന്നും അവർ പറഞ്ഞു. ബഹ്റിനിൽ ഒരു­ ആയുർ‍­വേ­ദ കോ­ളേജ് ആരംഭി­ക്കണമെ­ന്നുണ്ടെങ്കിലും പല പ്രതി­ബന്ധങ്ങളും തരണം ചെയ്യേണ്ടതുണ്ട്. പ്രധാനമായും ആയുർ‍­വേ­ദ സസ്യങ്ങളും മറ്റും വളർ‍­ത്തി­ ഒരു­ തോ­ട്ടം നി­ർ­മ്മി­ക്കണമെ­ങ്കിൽ ഇവി­ടു­ത്തെ­ കാ­ലാ­വസ്ഥയ്ക്ക് അത് അനു­യോ­ജ്യമല്ല. എങ്കിലും ഭാ­വി­യിൽ‍ ഇങ്ങനെ­യൊ­രു­ പദ്ധതി­യെ­ക്കു­റി­ച്ച് വി­ദ്യാ­ഭ്യാ­സ മന്ത്രാ­ലയവു­മാ­യി­ ചർ‍­ച്ച നടത്തു­മെ­ന്നും നമാ­ത്ത് വെ­ളി­പ്പെ­ടു­ത്തി­.

 

You might also like

Most Viewed