ബഹറിനിൽ ഫ്‌ളെ­ക്‌സി­ബ്ൾ‍ വർ‍­ക്ക്‌പെ­ർ‍­മി­റ്റി­നു­ള്ള ഒരു­ക്കങ്ങൾ‍ പൂ­ർ‍­ത്തി­യാ­യി­


മനാമ: വി­വി­ധ കാ­രണങ്ങളാൽ‍ വി­സയി­ല്ലാ­തെ­ ബഹ്റി­നിൽ‍ തു­ടരേ­ണ്ടി­ വന്നവർ‍­ക്ക് നി­യമവി­ധേ­യമാ­യി­ തൊ­ഴി­ലെ­ടു­ക്കാ­നു­ള്ള സാ­ഹചര്യമൊ­രു­ക്കു­ന്ന ‘ഫ്‌ളെ­ക്‌സി­ബ്ൾ‍ വർക്‍­ക്‌പെ­ർ‍­മി­റ്റി­’നു­ള്ള ഒരു­ക്കങ്ങൾ‍ പൂ­ർ‍­ത്തി­യാ­യി­ വരു­ന്നതാ­യി­ ലേ­ബർ‍ മാ­ർ‍­ക്കറ്റ് റെ­ഗു­ലേ­റ്റി­ അതോ­റി­റ്റി­ (എൽ‍.എം.ആർ‍.എ) ചീഫ് എക്‌സി­ക്യു­ട്ടീവ് ഓഫീ­സർ‍ ഒസാ­മ അൽ‍ അബ്‌സി­ പറഞ്ഞു­. വരു­ന്ന ഏപ്രിൽ മാസം ‍ മു­തൽ ഈ നിയമം പ്രാ­ബല്യത്തിൽ‍ വരു­ം. ഇതോ­ടെ­ രാ­ജ്യത്തെ­ തൊ­ഴിൽ‍ മേ­ഖല ഒരു­ ഉടച്ചു­വാ­ർ‍­ക്കലിന് വി­ധേ­യമാ­കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രീ­ വി­സ എന്ന വി­പത്തും ഇതോ­ടെ­ അവസാ­നി­ക്കു­മെ­ന്നാണ് തന്റെ­ പ്രതീ­ക്ഷയെ­ന്നും ഒസാ­മ ശു­ഭാ­പ്തി­ വി­ശ്വാ­സം പ്രകടി­പ്പി­ച്ചു­. 

മന്ത്രി­സഭാ­തീ­രു­മാ­നത്തെ­ തു­ടർ‍­ന്നാണ് ഫ്‌ളക്‌സി­ബ്ൾ‍ വർ‍­ക്ക് പെ­ർ‍­മി­റ്റി­നാ­യു­ള്ള നടപടി­കളു­മാ­യി­ മു­ന്നോ­ട്ടു­പോ­കാൻ എൽ‍.എം.
ആർ‍.എ തീ­രു­മാ­നി­ച്ചത്. മി­ഡിൽ‍ ഈസ്റ്റിൽ‍ ആദ്യമാ­യാണ് ഒരു രാജ്യം ഇത്തരമൊ­രു­ തീ­രു­മാ­നം കൈ­ക്കൊ­ള്ളു­ന്നത്. രാ­ജ്യത്തി­ന്റെ­ സന്പദ്‌വ്യവസ്ഥയെ­യും തൊ­ഴിൽ‍ വി­പണി­യെ­യും ചടു­ലമാ­ക്കാൻ ഈ തീ­രു­മാ­നം ഉപകരി­ക്കു­മെ­ന്ന് പ്രതീ­ക്ഷി­ക്കു­ന്നു­. എൽ‍.എം.
ആർ‍.എ സ്ഥാ­പി­തമാ­യതി­ന്റെ­ പത്താം വാ­ർ‍­ഷി­കവേ­ളയി­ലാണ് ഇത് നടപ്പാ­ക്കു­ന്നത്.
ഫ്‌ളക്‌സി­ബ്ൾ‍ വർ‍­ക്ക്‌പെ­ർ‍­മി­റ്റ് എടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക്ക് ആരു­ടെ­ കീ­ഴി­ലും ജോ­ലി­ ചെ­യ്യാൻ സാധിക്കും. പാ­ർ‍­ട്ട് ടൈം ആയോ­, മു­ഴു­വൻ‍ സമയമോ­ ഒരു­ തൊ­ഴി­ലു­ടമയു­ടെ­യോ­ ഒന്നി­ലധി­കം പേ­രു­ടെ­യോ­ കീ­ഴിൽ‍ പ്രവർ‍­ത്തി­ക്കാം. തൊ­ഴി­ലാ­ളി­ തന്നെ­യാണ് ഫ്‌ളക്‌സി­ബ്ൾ‍ വർ‍­ക്ക്‌പെ­ർ‍­മി­റ്റിന് അപേ­ക്ഷി­ക്കേ­ണ്ടത്. വി­വി­ധ കാ­രണങ്ങളാൽ‍ മതി­യാ­യ രേ­ഖകളി­ല്ലാ­തെ­ ഇവി­ടെ­ തു­ടരേ­ണ്ടി­വന്നവർ‍­ക്ക് നി­യമവി­ധേ­യമാ­യി­ രാ­ജ്യത്ത് തു­ടരാ­നു­ള്ള സാ­ഹചര്യവും ഇതു­വഴി­ ഒരു­ങ്ങു­ം. അതേസമയം റൺ‍­എവെ­ കേ­സു­ള്ളവർ‍­ക്ക് ഈ സൗ­കര്യം ലഭി­ക്കി­ല്ല. താ­മസം, സോ­ഷ്യൽ‍ ഇൻ‍­ഷൂ­റൻ‍­സ്, ആരോ­ഗ്യ പരി­രക്ഷ തു­ടങ്ങി­യ കാ­ര്യങ്ങളു­ടെ­ ഉത്തരവാ­ദി­ത്വം തൊ­ഴി­ലാ­ളി­ക്ക് തന്നെ­യാ­യി­രി­ക്കും. ആദ്യഘട്ടത്തിൽ‍ പ്രതി­മാ­സം 2000 പേ­ർ‍­ക്കാണ് പെ­ർ‍­മി­റ്റ് നൽ‍­കു­ക. നി­ലവിൽ‍ 2016 സപ്തംബർ‍ 20 വരെ­യു­ള്ള കാ­ലത്ത് ജോ­ലി­ നഷ്ടപ്പെ­ടു­കയോ­ വി­സ പു­തു­ക്കാ­തി­രി­ക്കു­കയോ­ ചെ­യ്തശേ­ഷവും ബഹ്റി­നിൽ‍ തു­ടരു­ന്നവർ‍­ക്കാണ് ഫ്‌ളക്‌സി­ബ്ൾ‍ പെ­ർ‍­മി­റ്റ് എടു­ക്കാ­നാ­വു­ക. രണ്ടു­ വർ‍­ഷത്തേ­യ്ക്കാണ് ഇത് അനു­വദി­ക്കു­ക.
200 ദി­നാർ‍ ആണ് ഫ്‌ളക്‌സി­ബ്ൾ‍ വർ‍­ക്ക് പെ­ർ‍­മി­റ്റ് ഫീ­സ്. ഹെ­ൽ‍­ത്ത് കെ­യർ‍ ഇനത്തിൽ‍ 144 ദി­നാ­റും പ്രതി­മാ­സം ഫീ­സാ­യി­ 30 ദി­നാർ‍ വീ­തവും നൽ‍­കണം. ഇതി­നു­പു­റമെ­, നാ­ട്ടി­ലേ­യ്ക്ക് മടങ്ങാ­നു­ള്ള വി­മാ­നടി­ക്കറ്റി­നു­ള്ള പണവും ഡി­പ്പോ­സി­റ്റ് ആയി­ നൽ‍­കേ­ണ്ടി­ വരും. ഫ്‌ളക്‌സി­ബ്ൾ‍ വർ‍­ക്കർ‍, ഫ്‌ളക്‌സി­ബ്ൾ‍ ഹോ­സ്പി­റ്റാ­ലി­റ്റി­ വർ‍­ക്കർ‍ എന്നി­ങ്ങനെ­ രണ്ട് തരം വർ‍­ക്ക്‌പെ­ർ‍­മി­റ്റു­കളാണ് അനു­വദി­ക്കു­ക.
കഫ്ത്തീരി­യ, റെ­സ്റ്റോ­റന്റ്, ഹോ­ട്ടൽ‍, സലൂൺ‍ തു­ടങ്ങി­യ മേ­ഖലകളിൽ‍ ജോ­ലി­ ചെ­യ്യു­ന്നവർ‍­ക്കാണ് ഫ്‌ളക്‌സി­ബ്ൾ‍ ഹോ­സ്പി­റ്റാ­ലി­റ്റി­ വർ‍­ക്കർ‍ പെ­ർ‍­മി­റ്റ് നൽ‍­കു­ന്നത്. ഇത്തരക്കാർ‍ പ്രത്യേ­ക മെ­ഡി­ക്കൽ‍ ടെ­സ്റ്റ് പാ­സാ­കേ­ണ്ടി­യും വരും.

You might also like

Most Viewed