ഇന്ത്യ-ബഹ്‌റൈൻ നിക്ഷേപത്തിൽ വൻ വർദ്ധനവ്


മനാമ: ഇന്ത്യൻ എംബസിയും ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയും (BIS) സംയുക്തമായി മനാമ ക്രൗൺ പ്ലാസയിൽ ‘ഉഭയകക്ഷി നിക്ഷേപങ്ങൾ’ എന്ന പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റു, അംബാസഡർ വിനോദ് കെ. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ബി.ഐ.എസിന്റെയും ഇന്ത്യൻ ബഹ്‌റൈൻ ബിസിനസ് കമ‍്യൂണിറ്റികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പറഞ്ഞു.

2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിൽ 40 ശതമാനം വർധനയുണ്ട്. നിലവിൽ 1.62 ബില്യൺ ഡോളറിലധികമാണ് നിക്ഷേപം. 2023 രണ്ടാം പാദം മുതൽ 2024 രണ്ടാം പാദം വരെയുള്ള ഒരു വർഷ കാലയളവിലെ ഇന്ത്യൻ നിക്ഷേപം 265 ദശലക്ഷം യു.എസ് ഡോളറാണ്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് സംസാരിക്കുന്നു2023 ആദ്യപാദം മുതൽ 2024 ആദ്യപാദം വരെയിത് 200 ദശലക്ഷം ഡോളറായിരുന്നു. ഗണ്യമായ വർധന നിക്ഷേപത്തിലുണ്ടായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രശസ്ത ഇന്ത്യൻ ബ്രാൻഡുകൾ ബഹ്‌റൈൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ്. നിർദിഷ്ട രണ്ട് പ്രോപർട്ടികളിലൂടെ താജ് ബ്രാൻഡ്, ബഹ്‌റൈനിലെ ആദ്യത്തെ ബികനേർവാല ഔട്ട്‌ലെറ്റ്, ബഹ്‌റൈൻ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് അപ്പോളോ ബ്രാൻഡ്, ലുലു ഗ്രൂപ്പിന്റെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബഹ്‌റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളിൽ വർധനയുണ്ട്. ഒരു വർഷത്തിനിടെ 44 ശതമാനമാണ് വർധിച്ചതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. 2022ൽ 736,510 ആയിരുന്നത് 2023ൽ 1,059,371 ആയി ഉയർന്നു.

article-image

efsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed