നാഷനൽ റവന്യൂ ബ്യൂറോ ഈ വർഷം ആദ്യ പകുതിയിൽ 814 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി


നാഷനൽ റവന്യൂ ബ്യൂറോ ഈ വർഷം ആദ്യ പകുതിയിൽ 814 സ്ഥാപനങ്ങളിൽ വിവിധ പരിശോധനകൾ നടത്തിതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൻറെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കുന്നതും പരിശോധിച്ചിരുന്നു. പരിശോധനകളിൽ 116 വാറ്റ്, എക്സൈസ് ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയും ചെയ്തു.  നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.

വാറ്റ് ഇൻവോയ്‌സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുക, വാറ്റ് സർട്ടിഫിക്കറ്റ് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാതിരിക്കുക, ഡിജിറ്റൽ സ്റ്റാമ്പ് സ്കീം പാലിക്കാതിരിക്കുക എന്നിവയാണ്  കണ്ടെത്തിരിക്കുന്ന പ്രധാന നിയമലംഘനങ്ങൾ.  അഞ്ചുവർഷത്തെ തടവും വാറ്റ് അടക്കേണ്ട തുകയുടെ മൂന്നിരട്ടിക്ക് തുല്യമായ പിഴ അല്ലെങ്കിൽ ഒരു വർഷത്തെ തടവും വെട്ടിച്ച എക്‌സൈസ്  ഡ്യൂട്ടിയുടെ ഇരട്ടിക്ക് തുല്യമായ പിഴ എന്നിവയാണ് ശിക്ഷയായി ലഭിക്കാവുന്നത്.    

article-image

ോേ്ി്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed